Integrity Score 1748
No Records Found
No Records Found
അല്ലെങ്കിലും പ്രതിരോധ നിരക്കാരെ അങ്ങിനെയാണ് നനാജാതി കളി കമ്പക്കാർ കണ്ടിരുന്നത് . അല്ലെങ്കിലും കനവാറോക്ക് എത്ര കൊല്ലം മുമ്പ് മാൾഡിനിക്ക് കൊടുക്കേണ്ടതായിരുന്നു
പെരുമ്പറ കൊട്ടി കൊടുക്കുന്ന Ballon d' or
26 വയതിനിലെ
2024 കോപ്പ അമേരിക്ക കിരീടവും മെസ്സിയും സംഘവും ജയിച്ചു. അതെങ്ങിനെ സംഭവിച്ചുവെന്ന ചിന്ത മനസ്സിലിട്ടു കശക്കുമ്പോൾ കിട്ടുന്ന ഉത്തരം എന്താണ് ? ചരിത്രത്തിൽ ഒരിക്കലും നീലവരയന്മാർക്ക് വഴങ്ങാത്ത ഒന്നായിരുന്നു പ്രതിരോധകോട്ട. അടുത്ത കാലത്തെ അവസ്ഥയാണ് പറയുന്നത് ട്ടോ. വല്യേട്ടനും അയാളയും ഹെയിൻസുമൊക്കെ ഉണ്ടായിരുന്നെങ്കിലും അവരൊന്നും പ്രതിരോധനിരയിൽ വേണ്ടവിധം ലീഡർഷിപ്പ് കാണിച്ചിട്ടില്ല.
ഗോൾവലകളെ ചുംബിക്കൻ വെമ്പുന്ന മുന്നേറ്റക്കാരും മധ്യനിരയിലെ മാന്ത്രികരും നർത്തകരും, അതായിരുന്നു അർജൻ്റീനയുടെ എക്കാലത്തെയും ശക്തി.
' ചോരയില്ലാത്ത ' പ്രതിരോധം കാരണം അർജൻ്റീനയ്ക്ക് നഷ്ടപ്പെട്ട കിരീടങ്ങൾ അനവധിയാണ്. രണ്ടും മൂന്നും ഗോളടിച്ചിട്ട് നിർണായക മത്സരങ്ങൾ തോറ്റുപോയ കഥകൾ വേറെ, ഏറെ.
ഏത് വമ്പൻ ഗോൾപോസ്റ്റും തച്ചുതകർക്കാൻ കാലുള്ള മുന്നേറ്റനിരയും ഏത് സൂചിക്കുഴൽ വഴിയും പന്ത് തള്ളാൻ കെല്പുള്ള മധ്യനിരയും ഈ കോപ്പയിലും അർജൻ്റീനയ്ക്ക് ഉണ്ടായിരുന്നു. താളംതെറ്റിയ ചുവടുകളും അമ്പരപ്പിക്കുന്ന മിസ് പാസുകളും കൊണ്ട് ഈ രണ്ട് വിഭാഗവും ആരാധകരെ നിരാശപ്പെടുത്തി. മധ്യനിര ഇത്രയും നിരാശപ്പെടുത്തിയ ഒരു ടൂർണമെൻ്റ് അർജൻ്റീന അടുത്തകാലത്ത് കളിച്ചിട്ടുണ്ടോ ?. അതിൻ്റെ കറയും കുറവും തീർത്തത് പ്രതിരോധനിരയാണ്.
ആറ് കളിയിൽ 100 ഗോളടിക്കാനുള്ള വെടിക്കോപ്പുകൾ ഉണ്ടായിട്ടും അത് ഒൻപത് ഗോളിൽ നിന്നു. സത്യത്തിൽ അതൊരു മോശം കണക്ക് അല്ല. പക്ഷേ, ഈ പെരും ടീം കളിച്ച എതിരാളികളെ പരിഗണിച്ചാൽ അതൊരു സുഖമില്ലാത്ത ചിത്രം തന്നെയാണ്.
അവിടെയാണ് ക്രിസ്റ്റ്യൻ റൊമേറോ നയിച്ച പ്രതിരോധനിരയുടെ കരുത്ത് വെളിവാകുക.
ടൂർണമെൻ്റിൽ ഒറ്റഗോളാണ് അവർ വഴങ്ങിയത്. ലിസാൻഡ്രോ മാർട്ടിനസ്, എമി മാർട്ടിനാസ് എന്നിവർക്കൊപ്പം ഒരു യുദ്ധം തന്നെയാണ് ക്രിസ്റ്റ്യൻ റൊമേറോ ബാക്ക്ലൈനിൽ ചെയ്തത്. ക്ലിയറൻസ്, ഇൻ്റർസെപ്ഷൻ, ടാക്കിൾ എന്നിവയിൽ മികച്ചുനിന്നുവെന്നത് ഔദ്യോഗിക കണക്കുകൾ പറയുന്നു. ഈ ' കുട്ടി ' വായുവിൽ ഉയർന്ന് തന്നെക്കാൾ ഇരട്ടി ആകാരവും കരുത്തുമുള്ള കളിക്കാരെ നേരിടുന്നതും ബീറ്റ് ചെയ്യുന്നതും ഈ കോപ്പയിലെ മനോഹര കാഴ്ചയായിരുന്നു.
സ്റ്റോപ്പർ സ്ഥാനത്ത് കൂളായി നിന്ന് അദ്ദേഹം ടീമിനെ നായകനെ പോലെ ചലിപ്പിക്കുന്നത്, ശാസിക്കുന്നത്, മുന്നേറ്റങ്ങൾക്ക് പൂജ കുറിക്കുന്നത് ടൂർണമെൻ്റിൽ ഉടനീളം കണ്ടു.
എട്ട് വർഷത്തെ പ്രൊഫഷനൽ കരിയറിൽ എട്ട് ക്ലബുകളിൽ ലോണായും കളിക്കാൻ അവസരം കിട്ടാതെയും എടങ്ങേർ ആയ 26 കാരൻ റൊമേറോ ടോട്ടൻഹാമിൽ എത്തിയതോടെയാണ് കാലുറയ്ക്കുന്നത്.
ഈ കോപ്പ അർജൻ്റീന ജയിച്ചതിൽ റൊമേറോക്കുള്ള പങ്കിനോളം മറ്റാർക്കും ഇല്ലെന്ന് ഞാൻ കരുതുന്നു. 26 വയസുള്ള ' കുട്ടി ' ഭാവിയിലെ അർജൻ്റീനയുടെ നായകനാണ്.
നോക്കിക്കോ ♥️
പിന്നെ വേറൊരു കാര്യം: മൂപ്പരെ റയൽ മാഡ്രിഡ് വിളിച്ചിട്ടുണ്ടത്രേ.