Integrity Score 1748
No Records Found
No Records Found
No Records Found
ഇന്നും പായുന്നു ഓർമ്മകളിലെ ഊട്ടി ബസ്
തമിഴ്നാട്ടിലെ ഒരു ഗ്രൂപ്പിൽ നിന്നാണ് ഈ ഫോട്ടോ ലഭിക്കുന്നത്. മലപ്പുറത്ത് നിന്ന് മഞ്ചേരി, എടവണ്ണ, നിലമ്പൂർ, ചുങ്കത്തറ, എടക്കര, വഴിക്കടവ്, ഗൂഡല്ലൂർ, നടുവട്ടം താണ്ടി ഊട്ടി രാജ്ഞിയുടെ സന്നിധാനത്ത് എല്ലാദിവസവും പോയിവന്നിരുന്ന പഴയ ആനവണ്ടി.
രണ്ടു സംസ്ഥാനങ്ങളിൽ ആണെങ്കിലും ഒരേനാട്ടുകാരെ പോലെ ജീവിക്കുന്ന മലപ്പുറം, നീലഗിരി ജില്ലകളിലെ മനുഷ്യരുടെ ഹൃദയങ്ങളിൽ ഹോൺ മുഴക്കി ഇന്നും പായുന്നുണ്ട് ഈ വണ്ടിയുടെ പുതുതലമുറക്കാർ. ഇരു ജില്ലകളിലെയും മലയാളികൾക്ക് ഏറെ സുപരിചിതവും പ്രയോജനപ്രദവുമായ മലപ്പുറം - ഊട്ടി ബസ് സർവീസിന് ഇപ്പോൾ 41 വയസ്സ് പിന്നിട്ടിരിക്കുന്നു.
1983ൽ തുടങ്ങിയ ഈ സർവീസ് സംസ്ഥാനതലത്തിൽ തന്നെ ഏറെ പണംവാരുന്ന കെഎസ്ആർടിസി
റൂട്ടുകളിൽ ഒന്നാണ്. വ്യാപാരികൾ, തൊഴിലാളികൾ, വിദ്യാർഥികൾ, വിനോദ സഞ്ചാരികളടക്കമുള്ളവർ ഇന്നും ഏറെ ആശ്രയിക്കുന്ന ബസ്.
മലപ്പുറത്തു നിന്നു രാവിലെ 11ന് പുറപ്പെടുന്ന ബസ് നാല് മണിക്ക് ഊട്ടിയിൽ എത്തും. 4.30 ന് മലപ്പുറത്തേക്ക് തിരിച്ചു പോരും. ഇതേ ബസ് എല്ലാ ദിവസവും രാവിലെ നാലിന് മലപ്പുറത്തു നിന്നു പുറപ്പെട്ടു ഗൂഡല്ലൂരെത്തി അവിടെ നിന്ന് 7.10 ന് തിരിച്ച് പത്തോടെ മലപ്പുറത്തെത്തും. പിന്നീടാണ് ഊട്ടിയിലേക്കുള്ള മലകയറ്റം. 140 കിലോമീറ്റർ മഞ്ഞും മലയും വന്യതയും തേയിലക്കാടുകളും കണ്ടുള്ള മനോഹര യാത്ര.
1983 ൽ ബസ് സർവീസ് തുടങ്ങുമ്പോൾ മലപ്പുറം - ഊട്ടി ടിക്കറ്റ് നിരക്ക് 6 രൂപ 30 പൈസയായിരുന്നു. ഇപ്പോൾ 174 രൂപയാണ്.