Integrity Score 1748
No Records Found
No Records Found
No Records Found
അനിൽ കുമാറിൻ്റെ ഊഴം
ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ്റെ സെക്രട്ടറി ജനറലായി നിയമിതനായ പി. അനിൽ കുമാറിന് അഭിനന്ദനങ്ങൾ.
പി. പി. ലക്ഷ്മണൻ (1988 - 1996), ഷാജി പ്രഭാകരൻ (2023) എന്നിവർക്ക് ശേഷം എഐഎഫ്എഫിൻ്റെ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്ന മലയാളിയാണ് അനിൽകുമാർ. സുതാര്യതയോടെയും സത്യസന്ധതയോടെയും പ്രവർത്തിച്ച് ഇന്ത്യയെന്ന വലിയ രാജ്യത്തിൻ്റെ ഫുട്ബോൾ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ അദ്ദേഹത്തിന് കഴിയട്ടെ.
ഫിഫ പ്രസിഡൻ്റ് സെപ് ബ്ലാറ്ററും ഏഷ്യന്‍ ഫുട്ബോള്‍ കോൺഫെഡറേഷന്‍ പ്രസിഡന്റ് ബിന്‍ ഹമ്മാമും
ഒന്നിച്ച് 2007 ൽ ഇന്ത്യ സന്ദർശിച്ചു. അന്നേവരെ നേരിട്ട് കേൾക്കാൻ അവസരം ലഭിച്ചിരുന്നു.
ഇന്ത്യന്‍ ജനസംഖ്യ 100 കോടിക്കു മേലെയാണ്. അതിന്റെ പത്തിലൊന്ന് പേര് ഫുട്ബോള്‍ കാണാന്‍ തുടങ്ങിയാല്‍ തന്നെ യൂറോപ്പിനെ വെല്ലുന്ന ഫുട്ബോൾ മാര്‍ക്കറ്റായി ഇന്ത്യ മാറും. ആ ' സമ്പത്ത് ' കൊണ്ട് ലോക ഫുട്ബോളിലെ ശക്തിയായി മാറാൻ ഇന്ത്യക്ക് കഴിയും - ഇക്കാര്യം
തുറന്നുപറഞ്ഞ ആദ്യത്തെയാള്‍ സെപ് ബ്ലാറ്ററായിരുന്നു.
ഫിഫാ പ്രസിഡന്റിന് പക്ഷെ ഇന്ത്യയില്‍ വന്ന് കളിനടത്താനോ സംഘടന ഭരിക്കാനോ ആവില്ലല്ലോ. അതുകൊണ്ട് ആകെ ചെയ്യാവുന്നത് മറ്റേതൊരു ദേശീയ അസോസിയേഷനും നൽകുന്നതിനേക്കാൾ മികച്ച പിന്തുണയും ഗ്രാൻഡും നൽകുക എന്നതായിരുന്നു. വർഷങ്ങളോളം അതു അദ്ദേഹം തുടർന്നു. സ്പോണ്‍സര്‍മാരില്ല, ക്രിക്കറ്റ് ഫുട്ബോളിനെ കൊല്ലുന്നു, കളി കാണാനാളില്ല.. പരാതികൾ കേട്ടും ഗ്രാൻഡ് കൊടുത്തും ' മുടിയാറായ ' സാഹചര്യത്തിൽ ആണ് അന്ന് ഇന്ത്യ കാണാൻ ബ്ലാറ്റര്‍ നേരിട്ടു പുറപ്പെട്ടിരുന്നത്.
ബ്ലാറ്റര്‍ പക്ഷെ മാന്യനാണ്. അദ്ദേഹം പറഞ്ഞത് ഇന്ത്യ ഉറങ്ങുന്ന സിംഹമാണ് എന്നാണ്. നാളെ എങ്ങാന്‍ ഇതുണര്ന്നെണീറ്റാല് ലോകത്തെ വിഴുങ്ങാന്‍ പോന്നത്ര ശക്തന്! ബ്ലാറ്ററെ അനുഗമിച്ച ഏഷ്യന്‍ ഫുട്ബോള്‍ കോൺഫെഡറേഷന്‍ പ്രസിഡന്റ് ബിന്‍ ഹമ്മാമിന് ബ്ലാറ്ററേക്കാള് മര്യാദ കുറവായിരുന്നു. അദ്ദേഹം അതങ്ങോട്ടു തുറന്നു പറഞ്ഞു. ഈ നിലക്കാണു പോക്കെങ്കില്‍ 100 കൊല്ലം കഴിഞ്ഞാലും ഇന്ത്യന്‍ ഫുട്ബോള്‍ രക്ഷപ്പെടില്ല എന്ന്. ഹമ്മാം ഏഷ്യക്കാരനാണ്. അയാൾ എത്രയോ 'ഇന്ത്യൻ ' ഭാരവാഹികളെ കണ്ടിരിക്കുന്നു. ഏറ്റെടുക്കുന്ന ജോലിയോട് കൂറു കാണിക്കാത്തവരെ യൂറോപ്പുകാരനായ ബ്ലാറ്റര്‍ക്ക് അത്ര തന്നെ പരിചയമുണ്ടാവില്ല. പണി ചെയ്യുകയുമില്ല, എനിക്കീ പണിയറിയില്ല എന്നു സമ്മതിക്കുകയും ഇല്ല, അതാണ് ഇന്ത്യന്‍ ഫുട്ബോളിനെ ഭരിക്കുന്നവരുടെ സ്ഥിതിയെന്ന് ഹമ്മാമിനറിയാമായിരുന്നു.
കാലം പിന്നെയും പാഞ്ഞു. ഹമ്മാം പറഞ്ഞ നിലയിൽ തന്നെയാണ് നാം ഇന്നും മുന്നോട്ട് പോകുന്നത്.
അതിൻ്റെ ഏറ്റവും പുതിയ തെളിവ് ഇന്നലെയും കണ്ടു.
എഐഎഫ്എഫ് പ്രസിഡൻ്റ്, ടെക്നിക്കൽ കമ്മിറ്റി മീറ്റിംഗിലേക്ക് കയറിവരുന്നു. ഇന്ത്യൻ കോച്ചായി ഒരു പേര് പ്രഖ്യാപിക്കുന്നു. എല്ലാവരും ഈ പേര് അംഗീകരിക്കണം എന്ന് ശഠിക്കുന്നു. ചർച്ചയില്ല, ആലോചനയില്ല. പ്രതിഷേധിച്ചവരോട് കയർക്കുന്നു. പിന്നെ വേറൊരു കാര്യം, ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ മീറ്റിങിന് വന്നതേയില്ല. എങ്ങിനെയുണ്ട് ?
മാറ്റങ്ങൾ കൊണ്ടുവരാൻ അനിൽകുമാറിന് കഴിയട്ടെ.