Integrity Score 1748
No Records Found
No Records Found
No Records Found
ഏഷ്യയെ ധിക്കരിച്ച് ഇന്ത്യ: കലാപം ഉയർത്തി ഐ ലീഗ് ക്ലബുകൾ
കഴിഞ്ഞ മാസം ഡൽഹിയിലെ ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഓഫീസിൽ ഒരു കത്ത് എത്തി. അയച്ചത് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ. 2019 ൽ ഇന്ത്യയുടെ ഫുട്ബോൾ വളർച്ചയ്ക്കായി ഒന്നിച്ചിരുന്ന് ഉണ്ടാക്കിയ ' റോഡ്മാപ്പ് ' തെറ്റിച്ച് ആണല്ലോ ഇങ്ങളുടെ പോക്ക്, ഇങ്ങിനെയായാൽ എങ്ങിനെ ശരിയാവും - അതായിരുന്നു കത്തിൻ്റെ കാതൽ.
ഇന്ത്യൻ സൂപ്പർ ലീഗിൽ റിലഗേഷൻ നടത്താൻ പറഞ്ഞിട്ട് ' അത് പ്രത്യേക കാരണം ' കൊണ്ട് പറ്റില്ല എന്ന് തിരിച്ച് കത്തെഴുതിയ എഐഎഫ്എഫിനുള്ള മറുപടിയായിരുന്നു മേലെ പറഞ്ഞ കത്ത്.
ഐ ലീഗിൽ നിന്ന് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് യോഗ്യത നേടിയ ടീമുകൾ അല്ലാത്ത ആരും റിലഗേഷൻ നേരിട്ടാൽ ' ഈ പണി ' നിർത്തി വണ്ടിവിടും. അത് കല്യാൺ ചൗബെയ്ക്ക് നന്നായി അറിയും. അവർക്കൊക്കെ ഇതൊരു ' ടാക്സ് വെട്ടിപ്പ് ' പരിപാടി മാത്രമാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് ഇറങ്ങിയാൽ തട്ടിപ്പിൻ്റെ ' വോള്യം ' കുറയുമല്ലോ ? പിന്നെ എന്തിന് ഈ നാടകം എന്നാണ് അവർ ചോദിക്കുന്നത്..
കൂടാതെ രാജ്യത്തെ ഫുട്ബോൾ വികസനത്തിന് തയ്യാറാക്കിയ ഒരു ഗ്രാസ്റൂട്ട് പരിപാടിയും സൂപ്പർ ലീഗ് ക്ലബുകൾ കൃത്യം പാലിക്കുന്നില്ല. ' നിഴൽ ' ടീമുകളെ ഇറക്കി തൽക്കാലത്തേക്ക് കാര്യം സാധിക്കുന്നു, അത്രമാത്രം.
ഇത്തവണ ഇംഗ്ലണ്ടിൽ നടക്കുന്ന നെക്സ്റ്റ് ജനറേഷൻ കപ്പിന് ഇന്ത്യയിൽ നിന്ന് യോഗ്യത നേടിയത് പഞ്ചാബ് എഫ്സി, ഈസ്റ്റ് ബംഗാൾ (രണ്ടും പഴയ ഐ ലീഗ് ക്ലബുകൾ) ഒപ്പം കേരളത്തിൽ നിന്നുള്ള മുത്തൂറ്റ് ഫുട്ബോൾ അക്കാദമിയും. ഇതിൽ നിന്ന് തന്നെ കാര്യം പിടികിട്ടും. സൂപ്പർ ലീഗ് ക്ലബുകളിൽ നിന്ന് നാടിൻ്റെ ഫുട്ബോൾ വളർച്ചക്ക് ഫാൻസുകൾ കണ്ട സ്വപ്നങ്ങൾ എത്രത്തോളം ആയിരുന്നു ?
നമ്മുടെ രാജ്യത്തെ ഫുട്ബോൾ നന്നാക്കാൻ ' റോഡ്മാപ്പ് ' തയ്യാറാക്കിയ ഫിഫയും ഏഷ്യൻ ഫുട്ബോൾ കോൺഫഡറേഷനും ഇപ്പോൾ ആരായി ? ശശികളായി. നമ്മൾ എന്നും ഇങ്ങനെയെ പോകൂ, അതാണല്ലോ ശീലം.
ഇതാണ് പോക്ക് എങ്കിൽ ഇന്ത്യയുടെ ദേശീയ ടീമുകളും ക്ലബുകളും ഭൂഖണ്ഡ മത്സരങ്ങളിൽ ബഹിഷ്കരണം നേരിടേണ്ടിവരുമെന്ന് കത്തിൽ ഏഷ്യൻ ഫുട്ബോൾ കോൺഫഡറേഷൻ സെക്രട്ടറി ഷിൻ മാൻ മുന്നറിയിപ്പ് നൽകുന്നു. നമുക്കുണ്ടോ ബേജാർ ?
ഈ ' കളി ' തുടരാൻ ആണ് പരിപാടി എങ്കിൽ ഞങ്ങൾ വേറെ പണി നോക്കുമെന്ന് ഐ ലീഗ് ക്ലബ് അസോസിയേഷൻ പ്രസിഡൻ്റ് രഞ്ജിത്ത് ബജാജും പറയുന്നു.
നമുക്ക് ' ഈ കളി ' കാണാൻ ആണ് വിധി.